2011, ജൂൺ 9

ശബ്ദകോശങ്ങളും ലിപിവിന്യാസവും


ശബ്ദകോശങ്ങളും ലിപിവിന്യാസവും
------------------------
സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍
------------------
(2011 മെയ്- ജൂണ്‍ ലക്കം സാഹിത്യവിമര്‍ശം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)

അ ആ ഇ ഈ ഉ ഊ ഋ എ ഐ ഒ ഔ അം അ: ഇതാണ് മലയാളഭാഷയിലെ സ്വരങ്ങളുടെ അക്ഷരമാലാക്രമം. ക കാ കി കീ...കം ക: വ്യഞ്ജനങ്ങളോട് സ്വരചിഹ്നങ്ങള്‍ ചേരുന്പോഴുള്ള ഉച്ചാരണത്തിന്‍റെ താളക്രമവും ഇതേരീതിയില്‍ത്തന്നെ. ഇന്തോ-ആര്യന്‍ ഭാഷകള്‍ക്ക് പൊതുവേ ഈ ക്രമംതന്നെയാണുള്ളത്. പണ്ടുകാലത്ത് കുഞ്ഞുങ്ങളോടൊപ്പം കുയിലുകളും രാമനാമം ചൊല്ലാറുണ്ടായിരുന്നു. കുഞ്ഞുങ്ങളും കുയിലുകളും നാമജപത്തോടൊപ്പം ഗുണനപ്പട്ടികയും അക്ഷരമാലയും ഉരുവിട്ടുപഠിക്കുന്ന വായ്ത്താരിയില്‍ മുഖരിതമാവുന്ന ഗ്രാമസന്ധ്യകള്‍ ഗൃഹാതുര സ്മരണകള്‍മാത്രമായി അവശേഷിക്കുന്നുവെങ്കിലും ഇന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന അക്ഷരമാലാക്രമം ഇതുതന്നെ. അക്ഷരമാലയില്‍ അനുസ്വാരം സ്വരാക്ഷരങ്ങളുടെ വിഭാഗത്തില്‍പ്പെടുന്നതാണെന്ന് ഇതില്‍നിന്നും വ്യക്തമാണ്. എന്നാല്‍ മലയാളശബ്ദകോശങ്ങളില്‍ അനുസ്വാരത്തെ സ്വരാക്ഷരങ്ങളില്‍നിന്നും വേര്‍പെടുത്തി വ്യഞ്ജനചിഹ്നങ്ങളായി വിഭജിച്ചു വിന്യസിച്ചിരിക്കുന്നതാണ് കാണാന്‍ കഴിയുക.

ഭാഷയില്‍ ഒരു നിഘണ്ടു രൂപപ്പെടുന്പോള്‍ അതോടൊപ്പം ഒരു അക്ഷരമാലാക്രമവും രൂപപ്പെടുന്നുണ്ട്. മലയാളഭാഷയിലെ ആദ്യത്തെ ആധികാരികത അവകാശപ്പെടാവുന്ന ശബ്ദകോശം ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ശബ്ദതാരാവലി ആണല്ലോ. അക്ഷരമാലാക്രമത്തില്‍ വാക്കുകളെ അടുക്കുക എന്നതാണ് നിഘണ്ടുനിര്‍മ്മാതാവ് നേരിടുന്ന ഏറ്റ്വും ശ്രമകരമായ കര്‍മ്മം. ശ്രീകണ്ഠേശ്വരം ശബ്ദതാരാവലിക്ക് രൂപം നല്കിയിട്ടുള്ളത് മലയാളത്തില്‍ അതേവരെ നിലനിന്നിരുന്ന അക്ഷരമാലാക്രമത്തെ അഴിച്ചുപണിഞ്ഞുകൊണ്ടാണ്.

സ്വന്തമായ ലിപിവ്യവസ്ഥ ദ്രാവിഡഭാഷകളുടെ മൂലരൂപമായആദിദ്രാവിഡത്തിനുണ്ടായിരുന്നു. ഇവയില്‍നിന്നും രൂപപ്പെട്ട വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥാക്ഷരം തുടങ്ങിയ ലിപിഭേദങ്ങളിലൂടെയാണ് തമിഴ്-മലയാളം അക്ഷരങ്ങള്‍ പരിണാമവിധേയമായത്. അച്ചുകളില്‍ വാര്‍ത്തുതുടങ്ങിയപ്പോഴാണ് മലയാളലിപികള്‍ ആധുനികരൂപം കൈവരിച്ചത്. അടുത്തകാലത്ത് വര്‍ത്തമാനപ്പത്രങ്ങള്‍ അച്ചടി പരിഷ്ക്കരിച്ചപ്പോഴും അക്ഷരങ്ങളില്‍ മാറ്റമുണ്ടായി. കേരളാഗവര്‍മ്മെണ്ട് അംഗീകരിച്ച ടൈപ്പ്റൈറ്റര്‍യുഗത്തിനുമാത്രം പാകമാവുന്ന മലയാളം കീബോര്‍ഡ് ഇന്ന് ആരും ഉപയോഗിക്കുന്നില്ല. പരിഷ്കരിച്ച ലിപിയുടെ പ്രചരണാര്‍ത്ഥം വിജ്ഞാനകൈരളി ഒരു ലക്കംതന്നെ ഈ ലിപിയില്‍ പുറത്തിറക്കുകയുണ്ടായി. ഇത് ഉപയോഗിച്ച് അയ്യപ്പപ്പണിക്കരുടെ തത്തപ്പനന്പച്ച എന്നെവുതിയാല്‍ തത്‍തപ്‍പനന്പച്‍ച എന്ന വിചിത്രഭാഷ കാണാം. ഇപ്പോഴും അംഗീകാരം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഈ ലിപിവൈകൃതം ഇനിയെങ്കിലും പിന്‍വലിക്കേണ്ടതാണ്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ വ്യാപനത്തോടെ ഇപ്പോള്‍ മുഴുവന്‍ ലോകഭാഷകളുടെയും ലിപികളെ മാനകീകരിച്ച് യൂനികോഡ് നിലവില്‍വന്നിരിക്കയാണല്ലോ മലയാളത്തിലെ ശബ്ദകോശങ്ങളുടെ അക്ഷരമാലാക്രമവും ഇതോടൊപ്പം മാനകീകരിക്കേണ്ടത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെ ഉള്‍ക്കൊള്ളാന്‍ തക്കവിധം ഭാഷയെ സജ്ജമാക്കുന്നതിന്   അത്യന്താപേക്ഷിതമാണ്.

ജൈവഭാഷയില്‍ രചിക്കപ്പെടുന്ന നിഘണ്ടുക്കള്‍ ഒരിക്കലും സന്പൂര്‍ണ്ണതയിലെത്തുന്നില്ലെന്ന് ശ്രീകണ്ഠേശ്വരം തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മരണശേഷം ശബ്ദതാരാവലി സമഗ്രമായി പരിഷ്കരിച്ച് 1952-ല്‍ നാലാംപതിപ്പ് പുറത്തിറക്കിയത് അദ്ദേഹത്തിന്‍റെ പുത്രനായ പി.ദാമോദര ന്‍നായരായിരുന്നു. 1964-ല്‍ ആദ്യത്തെ എസ്സ് പി സി എസ്സ് പതിപ്പ് പുറത്തുവന്നു. 2010 വരെ 30 പതിപ്പുകള്‍ എസ്സ് പി സി എസ്സ് പുറത്തിറക്കിയിട്ടുണ്ട്. ശ്രീകണ്ഠേശ്വരത്തിന്‍റെ നിര്യാണത്തിനുശേഷം 64 വര്‍ഷം പൂര്‍ത്തിയാവുന്പോഴാണ് 2010-ല്‍ മുന്‍കൂര്‍വരിക്കാര്‍ക്കായി പരിമിതപ്പെടുത്തിയ ശബ്ദതാരാവലിയുടെ ഡി. സി. പതിപ്പും പുറത്തുവന്നത്. സമഗ്രമായ പരിഷ്കരണത്തിന് വിധേയമാക്കിയാണ് പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്നതെന്ന് അവകാശപ്പെടുന്പോഴും ആധുനികവിമര്‍ശനങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ഉപയോഗിച്ചിട്ടുള്ള നൈതികത തുടങ്ങിയ പദങ്ങള്‍ പോലും ഉള്‍പ്പെടുത്താനോ, അടിസ്ഥാനപരമായ ന്യൂനതകള്‍ പരിഹരിക്കാനോ ശ്രമമുണ്ടായിട്ടില്ല.

ഭാഷയുടെ പരന്പരാഗതമായ അക്ഷരമാലാക്രമത്തെ അപേക്ഷിച്ച് പദഘടനയ്ക്കു പ്രാധാന്യം നല്‍കിക്കൊണ്ടാണ് ശബ്ദതാരാവലിയില്‍ വാക്കുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ശ്രീകണ്ഠേശ്വരത്തിന്‍റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ചുവരുണ്ടായിക്കഴിഞ്ഞാല്‍ ചിത്രമെഴുതാന്‍ പ്രയാസമില്ലാത്തതുപോലെ പിറകെവന്ന നിഘണ്ടൂകാരന്മാരെല്ലാം പദവിന്യാസത്തിന് ശബ്ദതാരാവലിയെ അതേപടി അനുകരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നു കാണാം. ഭാഷയിലെ ഭേദപ്പെട്ട നിഘണ്ടുകളായ ഡി സി യുടെ ശബ്ദസാഗരവും മലയാളം- ഇംഗ്ലീഷ് നിഘണ്ടുവും ഇതില്‍നിന്നും വ്യത്യസ്തമല്ല. സിസോബുക്സിന്‍റെ ന്യൂമില്ലേനിയം ഡിക്‍ഷ്ണറിയിലെ മലയാളം നിഘണ്ടുവില്‍ അനുസ്വാരപദങ്ങളെ വ്യത്യസ്തമായി ക്രമീകരിക്കാന്‍ ശ്രമംനടത്തിയിട്ടുണ്ടെങ്കിലും രണ്ടും മൂന്നും ഡിജിറ്റിലെത്തുന്പോള്‍ ശബ്ദതാരാവലിയെത്തന്നെയാണ് പിന്തുടരുന്നത്.

ശബ്ദതാരാവലി ഉപയോഗിക്കുന്നവരെ ഏറ്റവുമധികം വിഷമിപ്പിക്കുന്നതും അക്ഷരമാലാക്രമത്തില്‍ അനുസ്വാരപദങ്ങളെ വിന്യസിച്ചിരിക്കുന്ന രീതിയാണ്.
നാലാംപതിപ്പിന്‍റെ പരിഷ്കര്‍ത്താവുതന്നെ മുഖവുരയില്‍ ഇതു സൂചിപ്പിക്കുന്നുണ്ട്- മലയാളഭാഷയില്‍ പദങ്ങള്‍ അക്ഷരക്രമത്തില്‍ ശരിയായി അടുക്കുക എന്നത് ക്ഷിപ്രസാദ്ധ്യമായ കാര്യമല്ല. അക്ഷരക്രമമോ പദഘടനയോ മനസ്സിലാക്കാതെ ആരെങ്കിലും പദം നോക്കുകയും നോക്കുന്നിടത്തു കണ്ടില്ലെങ്കില്‍ അത് നിഘണ്ടുവിലില്ലെന്നു നിശ്ചയിക്കുകയും ചെയ്യുന്നത് കേവലം സാഹസമാണ്. അനംഗന്‍ അനംബരന്‍ എന്നീ പദങ്ങളിലെ അനുസ്വാരം രണ്ടും രണ്ടാണ്. ആദ്യത്തേതു കാരവും രണ്ടാമത്തേതു കാരവുമാണ്.. മൃദുലമായ അസഹിഷ്ണുതയുടെ ഭാഷയില്‍ വിമര്‍ശമരെ അദ്ദേഹം ഇങ്ങനെ നേരിടുന്നുണ്ടെങ്കിലും പിന്നീടുവന്ന പതിപ്പുകളിലും അടിസ്ഥാനപരമായ ന്യൂനതകള്‍ തിരുത്താനുള്ള ശ്രമമുണ്ടായിട്ടില്ല.

പദഘടനയനുസരിച്ചുള്ള ലിപിവിന്യാസത്തില്‍ വാക്കുകളുടെ മൂലരൂപത്തിനാണ് പ്രാധാന്യം കൈവരുന്നത്. അനുസ്വാരങ്ങളെ കാരാനുസ്വാരം കാരാനുസ്വാരം കാരാനുസ്വാരം എന്നിങ്ങനെ വിഭജിച്ചാണ് ശബ്ദതാരാവലിയില്‍ വാക്കുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ല്‍’- കാരമായും കാരമായും വിഭജിച്ചും,  ക്ഷ കാരത്തെ കാരത്തോടൊപ്പവും ചേര്‍ത്തിരിക്കുന്ന. അക്ഷരമാലാക്രമത്തില്‍നിന്നും വ്യതിചലിച്ചുകൊണ്ട് അക്ഷരങ്ങളെ ഇങ്ങനെ ഭിന്നിപ്പിച്ചിരിക്കുന്നതിനാല്‍ അനുസ്വാരചിഹ്നം വരുന്ന പദങ്ങള്‍ പലയിടത്തായി ചിതറപ്പെട്ട നിലയിലാണ് നിഘണ്ടുവില്‍ കാണാന്‍ കഴിയുക.

ഒരേ ചിഹ്നംവരുന്ന വാക്കുകള്‍ പേജുകളുടെ വ്യത്യാസത്തില്‍ തിരയേണ്ടിവരുന്നു എന്നതാണ് തത്ഫലമായി നിഘണ്ടുനോട്ടക്കാരന്‍ നേരിടേണ്ടിവരുന്ന പ്രശ്നം. ഉദാഹരണത്തിന് കാരത്തില്‍ വരുന്ന അംശം മുതല്‍ അംഹ്രി വരെയുള്ള പദങ്ങള്‍ അകാരത്തിന്‍റെ ആരംഭത്തില്‍ത്തന്നെ കൊടുത്തിരിക്കുന്പോള്‍ അംഗം മുതലുള്ള കാരാനുസ്വാരപദങ്ങള്‍ അങ്ക്യം എന്ന വാക്കിനുശേഷവും (എട്ടാം പതിപ്പ്- പേജ് 58) ‘ കാരത്തില്‍ വരുന്ന അംബ മുതലുള്ള പദങ്ങള്‍ അന്പോറ്റി എന്ന വാക്കിനുശേഷവും (പേജ് 181) ചേര്‍ത്തിരിക്കുന്നതു കാണാം. അംബയെ കണ്ടെത്തണമെങ്കില്‍ കാരവും കഴിഞ്ഞ് കാരത്തിലെത്തണം. പദഘടനയനുസരിച്ച് അനുസ്വാരങ്ങളെ ക്രമീകരിക്കുക എന്ന നിയമവും ഇവിടെ പൂര്‍ണ്ണമായും പാലിക്കപ്പെട്ടിട്ടില്ലെന്നു കാണാം. ഉദാഹരണത്തിന് കാരാരംഭത്തിലുള്ള അംശം കാരാനുസ്വാരവും അംഹ്രി കാരാനുസ്വാരവും ആണല്ലോ.

ഭാഷയുടെ പദഘടനയോ മൂലരൂപമോ വേണ്ടത്ര അറിയാത്ത ലക്ഷക്കണക്കിനു മലയാളികള്‍ പദങ്ങള്‍ തെരയാന്‍ ശബ്ദതാരാവലി ഉപയോഗിക്കുന്നുണ്ട്. നിഘണ്ടുനോട്ടക്കാരനെ സംബന്ധിച്ചിടത്തോളം വള്ളി, പുള്ളി തുടങ്ങിയ ചിഹ്നങ്ങള്‍പോലെ അനുസ്വാരവും ഒരു ചിഹ്നമായിട്ടാണ് ദൃശ്യമാവുന്നത്. അക്ഷരമാലാക്രമത്തില്‍ പദങ്ങള്‍ വിന്യസിക്കുന്പോള്‍ ദൃശ്യരൂപത്തിന് പ്രാമുഖ്യം നല്‍കിയാലാണ് എളുപ്പം കണ്ടെത്താന്‍ കഴിയുക. മലയാളം അക്ഷരമാലയില്‍ സ്വരാക്ഷരങ്ങള്‍ പരിശോധിച്ചാല്‍ യില്‍ ആരംഭിച്ച് വിനുശേഷം അനുസ്വാരചിഹ്നമായ അം ആണ് വരുന്നത്. സ്വരാക്ഷരങ്ങള്‍ അ.. മുതല്‍ അം അ: എന്നാണ് അവസാനിക്കുന്നതെങ്കിലും ശബ്ദതാരാവലിയുടെ ആരംഭത്തില്‍ കൊടുത്ത അക്ഷരമാലയില്‍അം അ:’ ഭാഗം വിട്ടുകളഞ്ഞിരിക്കുന്നതായി കാണാം. അങ്ങനെ അനുസ്വാരത്തെ സ്വരചിഹ്നങ്ങളില്‍നിന്നും വേര്‍പെടുത്തുകയും വ്യഞ്ജനചിഹ്നങ്ങളായി വിഭജിക്കുകയും ചെയ്തിരിക്കുന്നു. അനുസ്വാരങ്ങള്‍ കാരമായും കാരലായും കാരമായും ചിതറിപ്പോകാന്‍ ഇതു കാരണമായി.

അക്ഷരമാല ചൊല്ലിപ്പഠിച്ചപ്രകാരം ഔ അം അ:’ ക്രമത്തില്‍ നിഘണ്ടുവില്‍ അനുസ്വാരപദങ്ങളെ ക്രമീകരിച്ചിരുന്നെങ്കില്‍ അവ ചിതറിപ്പോകുന്നത് ഒഴിവാക്കാമായിരുന്നു. എന്നാല്‍ ഏറ്റവും സൗകര്യപ്രദമായ മാര്‍ഗം അക്ഷരത്തിന്‍റെ ആരംഭത്തില്‍ത്തന്നെ അനുസ്വാരം വരുന്ന പദങ്ങള്‍ മുഴുവനും ഉള്‍പ്പെടുത്തുക എന്നതാണ്. അക്ഷരക്രമത്തില്‍ പദങ്ങള്‍ അം കം തം.. -എന്നരീതിയില്‍ ആരംഭിക്കാം. അക്ഷരമാലയില്‍ സ്വരാക്ഷരങ്ങള്‍ അം കഴിഞ്ഞ് വീണ്ടും തുടങ്ങുന്നതിനാല്‍ ഈ രീതിയില്‍ പദങ്ങള്‍ ക്രമീകരിക്കുന്നത് ഏറ്റവും ഉചിതമാണുതാനും. ശ്രീകണ്ഠേശ്വരംതന്നെ ശബ്ദതാരാവലിയുടെ ആരംഭത്തില്‍ ഈ രീതി സ്വീകരിച്ചിരിക്കുന്നതു കാണാം. കാരത്തില്‍ നിഘണ്ടു ആരംഭിക്കുന്പോള്‍ത്തന്നെ അംശം മുതല്‍ അംഹ്രി വരെയുള്ള പദങ്ങള്‍ കൊടുത്തിട്ടുണ്ടല്ലോ. നിഘണ്ടുനിര്‍മ്മാണത്തിന്‍റെ ആരംഭത്തില്‍ പദഘടനയനുസരിച്ച് അനുസ്വാരങ്ങളെ വിഭജിക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഹിന്ദി തുടങ്ങിയ പല ഭാഷാനിഘണ്ടുക്കളും വാക്കുകള്‍ അനുസ്വാരത്തില്‍ തുടങ്ങുന്ന ഈ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്

യുനികോഡിലുള്ള ഇന്‍സ്ക്രിപ്റ്റ കീബോഡില്‍ മറ്റു സ്വരചിഹ്നങ്ങള്‍ക്കന്നപോലെ അനുസ്വാരത്തിനും സ്വതന്ത്രമായ കീ ഉണ്ട്. മേല്‍സൂചിപ്പിച്ചപ്രകാരം ശബ്ദതാരാവലിയില്‍ ല്‍ കാരമായും കാരമായും പദഘടനയനുസരിച്ച് വിഭജിച്ചാണ് വിന്യസിച്ചിട്ടുള്ളത്. സീഡാക്കിന്‍റെ ഐ എസ് എം സോഫ്റ്റ്വെയറിലും യുനികോഡിലും ല്‍’- ലകാരത്തോടുചേര്‍ന്നും ക്ഷ കകാരത്തോടുചേര്‍ന്നുമാണ് വരുന്നത്. അതിനാല്‍ ലിപിമാനകീകരണത്തിന് ഈ രീതി സ്വീകരിക്കുന്നതാണുത്തമം. ഒരേലിപി രണ്ടുരീതിയില്‍ ക്രമീകരിക്കുന്നത് നിഘണ്ടുവിനെ ദുര്‍ഗ്രഹമാക്കാനേ ഉപകരിക്കൂ. ഗണിതസംഖ്യകള്‍ പോലെ കൃത്യത പാലിക്കുന്ന താണ് ഇംഗ്ലീഷിന്‍റെ ആല്‍ഫാബെറ്റിക് ഓര്‍ഡര്‍. ലൈബ്രറി ക്യാറ്റലോഗുകളും സര്‍ക്കാര്‍ രേഖകളുമൊക്കെ കന്പ്യൂട്ടര്‍വത്ക്കരി ക്കുന്പോള്‍ മലയാളത്തിന്‍റെ ഈ പരിമിതി പ്രധാന പ്രശ്നമാണ്.

ഉച്ചരിക്കുന്ന ശബ്ദങ്ങള്‍ അതേപടി അക്ഷരപ്പെടുത്തിയതാണ് ഇന്തോ-ആര്യന്‍, ദ്രാവിഡ ഭാഷകളിലെ അക്ഷരമാലാക്രമം. ഇംഗ്ലീഷ് അടക്കമുള്ള റോമന്‍ അക്ഷരമാലയില്‍ സ്വരാക്ഷരങ്ങള്‍ (വവ്വല്‍സ്) അതേപടി ചേര്‍ത്താണ് വാക്കുകള്‍ രൂപപ്പെടുത്തുന്നത്. എന്നാല്‍ ആര്യ ദ്രാവിഡ ഭാഷകളില്‍ സ്വര ചിഹ്നങ്ങളാണ് ഉപയോഗിക്കുന്നത്. അതിനാല്‍ എഴുതുന്ന അതേപോലെത്തന്നെ വായിക്കാന്‍ കഴിയും എന്നത് ഈ ഭാഷകളുടെ എടുത്തുപറയത്തക്ക നേട്ടമാണ്. എന്നാല്‍ സ്വരങ്ങളും വ്യജ്ഞനങ്ങളും ചില്ലുകളും ചിഹ്നങ്ങളും കൂട്ടക്ഷരങ്ങളുമൊക്കെയായി ടെപ്പുകളുടെ എണ്ണം കൂടുമെന്നത് ഒരു പോരായ്മയുമാണ്.

ലോകംമുഴുവന്‍ കന്പ്യൂട്ടിങ്ങിന് ഉപയോഗിക്കത്തക്കവിധത്തില്‍ വളര്‍ന്നുകഴിഞ്ഞ മലയാളത്തിന് മാനകീകൃതമായ ഒരു അക്ഷരമാലാക്രമം അത്യന്താപേക്ഷിതമാണ്. ഇത് രൂപീകരിക്കാനുള്ള അപൂര്‍വ്വമായ അവസരമാണ് ശബ്ദതാരാവലി പരിഷ്കരിക്കുന്നതിലൂടെ കൈവരുന്നത്. മറ്റെല്ലാ നിഘണ്ടുക്കളും ശബ്ദതാരാവലിയുടെ പിറകേ വന്നുകൊള്ളും എന്നതാണ് അനുഭവം. കേവലം പദങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിലുപരി ശാസ്ത്രീയമായി പര്ഷ്ക്കരിച്ച ഒരു എഡീഷനാണ് വിദ്യാര്‍ത്ഥികളും ഭാഷാകുതുകികളും പ്രതീക്ഷിക്കുന്നത്. ഇതര ഇന്ത്യന്‍ ഭാഷകളെപ്പോലെ ഐ റ്റി യുഗത്തിന് അനുയോജ്യമായവിധം അക്ഷരമാലാക്രമം പരിഷ്കരിച്ച മലയാളം ശബ്ദകോശങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.

-------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ